• Home
  • About Us
  • About Guru
    • Article
    • Publications
    • Works of Guru
  • Members
    • SNDT
    • Statue of Wisdom
  • Projects & Services
  • Gallery
  • Contact
Sree Narayana Devaswom Trust

Membership Form

Family Details

സത്യവാങ്ങ്മൂലം

ഞാൻ ഈ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ ആകൃഷ്ടനായി സുമേധയാ, ഗുരു ധർമ്മ പ്രചണോര്‍ത്ഥം പ്രതിഫലേച്ചയില്ലാതെ അംഗമായി ചേരുന്നതിന് തല്‍പ്പരനാണ് എന്ന് ബോധിപ്പിക്കുന്നു. സംഘടനയുടെസം നിയമാവലിയും കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളും അനുസരിച്ച്പ്രവര്‍ത്തിക്കുമെന്നും ശ്രീനാരായണ ഗുരുദേവനെ പരമഗുരുവായി അംഗീകരിച്ചു ഗുരുധര്‍മ്മത്തെ അടിസ്ഥാനമാക്കി ജീവിക്കുമെന്നും ഉറപ്പുനല്‍കുന്നു.

എന്റെ നോമിനിയായി ബന്ധം
വിലാസം
എന്ന ആളിനെ ഞാൻ നിർദ്ദേശിക്കുന്നു

Works of Guru

  • വിനായകാഷ്ടകം (സ്തോത്രം)

    രചന:ശ്രീനാരായണഗുരു
    വൃത്തം:ഭുജങ്ഗപ്രയാതം.

    ഗണപതിയെന്നു പ്രസിദ്ധനായി തീർന്നിട്ടുള്ള വിനായകനെ സ്തുതിച്ചു കൊണ്ടുള്ള എട്ടു പദ്യങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം. ലളിതമായി സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ പദ്യങ്ങളിൽ ഇഷ്ടദേവ തോപസന വഴി ആത്മസാക്ഷാൽക്കാരം നേടുന്ന വിധം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു .ഈശ്വരാരാധനാ രൂപത്തിലുള്ള ഏതു കർമ്മത്തിന്റെയും ആരംഭത്തിൽ ഈ സ്തോത്രം ആലപിക്കാവുന്നതാണ്. ജീവിതത്തിൽ വിഘ്ന രഹിതമായ പാത സൃഷ്ടിക്കാൻ ഇത് ആത്മീയ ബലം പകരും. കായംകുളത്ത് കുമ്മം പിളളി രാമൻപിള്ള യാശാന്റെ കീഴിൽ സംസ്കൃതത്തിൽ ഉന്നത പഠനം നടത്തുന്ന കാലത്ത് ഗുരു ഈ കൃതി എഴുതിയിരിക്കണം എന്ന് വിശ്വസിച്ചു പോരുന്നു. ഭുജംഗപ്രയാത വൃത്തത്തിലാണ് ഇതിന്റെ രചന.


    നമദ്ദേവവൃന്ദം ലസദ്വേദകന്ദം
    ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
    ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
    ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം.                 1

    കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
    സദാനന്ദമാത്രം മഹാഭക്തമിത്രം
    ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
    സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം.       2

    ഗളദ്ദാനമാലം ചലദ്ഭോഗിമാലം
    ഗളാംഭോദകാലം സദാ ദാനശീലം
    സുരാരാതികാലം മഹേശാത്മബാലം
    ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.           3

    ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
    സുരശ്രീവിചാരം ഹൃതാർത്താരിഭാരം
    കടേ ദാനപൂരം ജടാഭോഗിപൂരം
    കലാബിന്ദുതാരം ഭജേ ശൈവവീരം.               4

    കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
    ചലസ്സാരസാക്ഷം പരാശക്തിപക്ഷം
    ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
    പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.               5

    സദാശം സുരേശം സദാ പാതുമീശം
    നിദാനോദ്ഭവം ശാങ്കരപ്രമകോശം
    ധൃതശ്രീനിശേശം ലസദ്ദന്തകോശം
    ചലച്ഛൂലപാശം ഭജേ കൃത്തപാശം.                 6

    തതാനേകസന്തം സദാ ദാനവന്തം
    ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
    കരാത്മീയദന്തം ത്രിലോകൈകവൃന്തം
    സുമന്ദം പരന്തം ഭജേഽഹം ഭവന്തം.                 7

    ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
    ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
    വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
    ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.             8

  • ദൈവദശകം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു 

    ഈ ലഘു പ്രാർത്ഥനയിൽ തന്റെ സത്യദർശനം ഏറ്റവും സംഗ്രഹിച്ച് ഗുരു അവതരിപ്പിച്ചിരിക്കുന്നു. വൃത്തം അനുഷ്ടുപ്പ് . ശിവഗിരി മഠത്തിൽ അന്തേവാസികളായി താമസിച്ചിരുന്ന കുട്ടികൾക്കു ദിവസവും പ്രാർത്ഥനാ സമയത്ത് ചൊല്ലുന്നതിനു വേണ്ടി രചിച്ചത്


    ദൈവമേ! കാത്തുകൊൾകങ്ങ്
    കൈവിടാതിങ്ങു ഞങ്ങളെ;
    നാവികൻ നീ, ഭവാബ്ധിക്കൊ-
    രാവിവൻതോണി നിൻപദം                 1

    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്‌പന്ദമാകണം.                       2

    അന്നവസ്ത്രാദി മുട്ടാതെ
    തന്നു രക്ഷിച്ചു ഞങ്ങളെ
    ധന്യരാക്കുന്ന നീയൊന്നു-
    തന്നെ ഞങ്ങൾക്കു തമ്പുരാൻ.             3

    ആഴിയും തിരയും കാറ്റു-
    മാഴവുംപോലെ ഞങ്ങളും
    മായയും നിൻ മഹിമയും
    നീയുമെന്നുള്ളിലാകണം.                    4

    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ, സൃഷ്ടി-
    ക്കുള്ള സാമഗ്രിയായതും.                   5

    നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയെ നീക്കി -
    സ്സായുജ്യം നൽകുമാര്യനും.                 6

    നീ സത്യം ജ്ഞാനമാനന്ദം
    നീതന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോർക്കിൽ നീ.       7

    അകവും പുറവും തിങ്ങും
    മഹിമാവാർന്ന നിൻ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിക്കുക.                       8

    ജയിക്കുക മഹാദേവ,
    ദീനാവനപരായണാ,
    ജയിക്കുക ചിദാനന്ദ,
    ദയാസിന്ധോ ജയിക്കുക.                   9

    ആഴമേറും നിൻ മഹസ്സാ-
    മാഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം.                 10

  • ശ്രീവാസുദേവാഷ്ടകം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു 

    വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം എന്ന രണ്ടു സ്തോത്രങ്ങളെ വിഷ്ണു സ്‌തുതികളായി ഗുരുദേവൻ രചിച്ചിട്ടുള്ളു. ഈ കൃതി ഗുരു വാരണപ്പള്ളിയിൽ വിദ്യാർത്ഥിയായി താമസിക്കുന്ന കാലത്ത് രചിച്ചിരിക്കാനാണ് സാദ്ധ്യത. അക്കാലത്തു ഗുരുദേവൻ കൃഷ്ണനെ ഉപാസിച്ചിരുന്നതായും കൃഷ്ണരൂപം പ്രത്യക്ഷമായി കണ്ടിരുന്നതായും പറയപ്പെടുന്നു. വസന്തതിലകം വൃത്തത്തിലാണ് രചന പരമാദ്വൈതിയായിരുന്ന ഗുരുദേവൻ ശൈവനോ ശാക്തനോ ആയി വേർതിരിയുന്നില്ലെന്ന് ഈ കൃതികൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു.


    ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
    കൗമോദകീഭയനിവാരണചക്രപാണേ,
    ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       1

    ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
    ഗോപീജനാംഗകമനീയനിജാംഗസംഗ,
    ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       2

    നീലാളികേശ, പരിഭൂഷിതബർഹിബർഹ,
    കാളാംബുദദ്യുതികളായകളേബരാഭ,
    വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       3

    ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
    ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
    മാനാപമാനസമമാനസരാജഹംസ,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       4

    മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
    കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
    സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.      5

    കംസാസുരദ്വിരദകേസരിവീര, ഘോര-
    വൈരാകരാമയവിരോധകരാജ, ശൗരേ,
    ഹംസാദിരമ്യസരസീരുഹപാദമൂല,
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       6

    സംസാരസങ്കടവിശങ്കടകങ്കടായ
    സർവാർത്ഥദായ സദയായ സനാതനായ
    സച്ചിന്മയായ ഭവതേ സതതം നമോസ്തു
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       7

    ഭക്തപ്രിയായ ഭവശോകവിനാശനായ
    മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
    നക്തംദിവം ഭഗവതേ നദിരസ്മദീയാ
    ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       8

  • വിഷ്ണ്വഷ്ടകം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു
    ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതിവൃത്തത്തിൽ രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.


    വിഷ്ണും വിശാലാരുണപദ്മനേത്രം
    വിഭാന്തമീശാംബുജയോനിപൂജിതം
    സനാതനം സന്മതിശോധിതം പരം
    പുമാംസമാദ്യം സതതം പ്രപദ്യേ.        1

    കല്യാണദം കാമഫലപ്രദായകം
    കാരുണ്യരൂപം കലികല്മഷഘ്നം
    കലാനിധിം കാമതനൂജമാദ്യം
    നമാമി ലക്ഷ്മീശമഹം മഹാന്തം.        2

    പീതാംബരം ഭൃംഗനിഭം പിതാമഹ-
    പ്രമുഖ്യവന്ദ്യം ജഗദാദിദേവം
    കിരീടകേയൂരമുഖൈഃ പ്രശോഭിതം
    ശ്രീകേശവം സന്തതമാനതോƒസ്മി.       3

    ഭുജംഗതല്പം ഭുവനൈകനാഥം
    പുനഃ പുനഃ സ്വീകൃതകായമാദ്യം
    പുരന്ദരാദ്യൈരപി വന്ദിതം സദാ
    മുകുന്ദമത്യന്തമനോഹരം ഭജേ.        4

    ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
    ശയാനമാദ്യന്തവിഹീനമവ്യയം
    സത്സേവിതം സാരസനാഭമുച്ചൈർ-
    വിഘോഷിതം കേശിനിഷൂദനം ഭജേ.    5

    ഭക്താർത്തിഹന്താരമഹർന്നിശം തം
    മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
    ഭവഘ്നമാധാരമഹാശ്രയം പരം
    പരാപരം പങ്കജലോചനം ഭജേ.    6

    നാരായണം ദാനവകാനനാനലം
    നതപ്രിയം നാമവിഹീനമവ്യയം
    ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം
    സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി.      7

    നമോƒസ്തു തേ നാഥ! വരപ്രദായിൻ,
    നമോƒസ്തു തേ കേശവ! കിങ്കരോƒസ്മി
    നമോƒസ്തു തേ നാരദപൂജിതാംഘ്രേ
    നമോ നമസ്ത്വച്ചരണം പ്രപദ്യേ.        8

    ഫലശ്രുതിഃ

    വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
    സർവപാപവിനിർമുക്തോ വിഷ്ണുലോകം സ ഗച്ഛതി.

  • മനനാതീതം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു 
    വൈരാഗ്യദശകം എന്നും പേർ. കാമിനീഗർഹണമാണ്‌ ഈ സ്തോത്രത്തിന്റെ വിഷയം.


    കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-
    ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;
    പെരുംകരുണയാറണിയുമയ്യനെ മറന്നി-
    ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?        1

    മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ
    തരുന്നു പല നന്മ തടവീടുമടി രണ്ടും
    വരുന്ന പല ചിന്തകളറുന്നതിനുപായാ-
    ലിരന്നിതു മറന്നുകളയായ്‌വതിനടുത്തേൻ.        2

    അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും
    പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
    എടുത്തരികിരുത്തിയരുളേണമിനിയും പൊ-
    ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു?        3

    അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ
    കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
    വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
    മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു.        4

    വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം
    കളഞ്ഞതിലകപ്പറവ വീണു വലയുന്നു;
    വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും
    വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?        5

    ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-
    ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
    ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
    ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്.        6

    ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും
    പിണങ്ങളൊടു പേടി പെരുതായി വിളയുന്നു;
    മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും
    പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ.        7

    ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
    ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;
    പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്
    മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ.        8

    മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-
    ത്തെറിക്കുമൊരു പെൺകൊടി ചെറുത്തടിയിലാക്കി
    മറുത്തു വിളയാടി മരുവുന്നിടയിലെല്
    ലാം വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്.        9

    അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊൻ-
    ശയത്തളിരിലേന്തിയടിയോടവനിയിന്മേൽ
    മയക്കവുമറുത്തു മണിമേനിയിലണച്ചീ-
    ടയയ്ക്കരുതയയ്ക്കരുതനംഗരിപുവേ നീ.        10

  • പിണ്ഡനന്ദി (സ്തോത്രം)


    രചന:ശ്രീനാരായണഗുരു
    ശൈവസിദ്ധാന്തപരമായ ഒരു സ്തോത്രകൃതി.


      ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
    മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
    കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
    ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ!       1

    മണ്ണും ജലം കനലുമംബരമോടു കാറ്റു-
    മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
    ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
    പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ!       2

    കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
    വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
    അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
    റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ.       3

    ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
    ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
    എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
    ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!       4

    നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
    കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
    കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
    ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ!       5

    രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
    നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
    മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
    താതൻ വളർത്തിയവനാണിവനിന്നു ശംഭോ!       6

    അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
    ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
    പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
    തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!       7

    എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
    വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
    നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
    ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!       8

    എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
    ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
    ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
    ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!       9

  • സദാശിവദർശനം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു
    അന്താദിപ്രാസം ദീക്ഷിച്ചിരിക്കുന്നു. വൃത്തം: പഞ്ചചാമരം.
    അർത്ഥക്ലേശമുണ്ടാക്കുന്ന വരികൾ ധാരാളം.


    മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-
    റ്റിണങ്ങി നില്ക്കുമുൾക്കുരുന്നുരുക്കി നെക്കി നക്കിടും
    ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
    ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.       1

    കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും-
    കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാൻ
    ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
    ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.       2

    'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ-
    ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
    ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക-
    ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ!       3

    ശനൈരുയർന്നുയർന്നു വന്നു നിന്നു കൊന്നുതിന്നിടും
    ദിനം ദിനം ദിനേശനിന്ദുവെന്നു കണ്ടു കന്ദുകം
    മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമീ
    ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ!       4

    ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു
    കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
    ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
    മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കിൽ നീ.       5

    നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
    റ്റെനിക്കു ദൈവമില്ല പൊൻവിളക്കിളയ്ക്കുമാഴിയേ,
    മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കി നക്കിടും
    കനം കുറഞ്ഞ മേനിയേ, കനിഞ്ഞു വന്ന കന്നലേ.       6

    നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
    ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
    ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലർന്ന പൂ-
    ങ്കുലയ്ക്കു കുമ്പിടും പടിയ്ക്കിനിക്കനിഞ്ഞു കൂറു നീ.       7

    കനിഞ്ഞു മണ്ണുമപ്പുമപ്പുറം കലർന്ന കാറ്റൊട-
    ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും
    മണം കലർന്ന മേനിയേതതിന്നു നീ മലർന്നിടും
    മണിക്കു മാനമില്ല, മല്ലിടുന്നൊരല്ലുമില്ലിതിൽ.       8

    ഇതിൽക്കിടന്നു കേണു വാണു നാൾ കഴിഞ്ഞിടുന്നിനി-
    ക്കിതിൽപ്പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
    മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ, കനിഞ്ഞു മു-
    ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ.       9

    അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറ-
    ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
    എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
    നടിച്ചിടും നമശ്ശിവായ നായകാ നമോ നമഃ.       10

  • ഇന്ദ്രിയവൈരാഗ്യം (സ്തോത്രം)


    രചന:ശ്രീനാരായണഗുരു
    സ്തോത്രകൃതി.


      നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
    ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
    ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
    രാതങ്കമില്ലടിയനുണ്ടിതു തീർക്ക ശംഭോ!       1

    കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
    പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
    കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ-
    ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!       2

    ത്വക്കിന്നു ദുഃഖമൊരു നേരവുമില്ലതോർക്കിൽ
    ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
    വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിൻ-
    പോക്കൽപ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!       3

    തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിൻമെയ്
    വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?
    മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
    കണ്ണിന്നു കഷ്ടമിതു നിന്റെ വിഭൂതി ശംഭോ!       4

    നാവിന്നെഴുന്ന നരകക്കടലിൽക്കിടന്നു
    ജീവൻ തളർന്നു ശിവമേ! കര ചേർത്തിടേണം
    ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി
    മേവുന്നു, നിൻ മഹിമയാരറിയുന്നു ശംഭോ!       5

    നീരും നിരന്ന നിലവും കനലോടു കാറ്റും
    ചേരും ചിദംബരമതിങ്കലിരുന്നിടും നീ
    പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
    മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!       6

    നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
    മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
    ജീവൻ വിടുമ്പൊഴതിൽ നിന്നു തെളിഞ്ഞിടും പിൻ
    നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.       7

    കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
    ലയ്യോ! മലത്തൊടു ജലം വെളിയിൽ പതിക്കും
    പൊയ്യേ പുണർന്നിടുമതിങ്ങനെ നിന്നു യുദ്ധം
    ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?       8

    ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെൻ
    ചിന്തയ്ക്കു ചേതമിതുകൊണ്ടൊരു തെല്ലുമില്ലേ
    സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
    തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!       9

    അയ്യോ! കിടന്നലയുമിപ്പുലയർക്കു നീയെൻ-
    മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലിൽ
    കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
    പ്പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്!       10

  • ബ്രഹ്മവിദ്യാപഞ്ചകം


    രചന:ശ്രീനാരായണഗുരു
    സദാനന്ദന്റെ വേദാന്തസാരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന അദ്വൈതതത്വങ്ങൾ സംക്ഷേപിച്ചിരിക്കുന്നു.


      നിത്യാƒനിത്യവിവേകതോ ഹി നിതരാം
    നിർവേദമാപദ്യ സദ്-
    വിദ്വാനത്ര ശമാദി ഷട്കലസിതഃ
    സ്യാന്മുക്തികാമോ ഭുവി,
    പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതി സേ-
    വാദ്യൈഃ പ്രസന്നം ഗുരും
    പൃച്ഛേത് കോƒഹമിദം കുതോ ജഗദിതി
    സ്വാമിൻ! വദ ത്വം പ്രഭോ! 1

    ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ
    ബുദ്ധിർ ന ചിത്തം വപുഃ
    പ്രാണാഹങ്കൃതയോƒന്യദപ്യസദവി-
    ദ്യാകല്പിതം സ്വാത്മനി
    സർവം ദൃശ്യതയാ ജഡം ജഗദിദം
    ത്വത്തഃ പരം നാന്യതോ
    ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
    ഷ്ണാഭം ദരീദൃശ്യതാം. 2

    വ്യാപ്തം യേന ചരാചരം ഘടശരാ-
    വാദീവ മൃത്സത്തയാ
    യസ്യാന്തഃ സ്ഫുരിതം യദാത്മകമിദം
    ജാതം യതോ വർത്തതേ;
    യസ്മിൻ യത് പ്രലയേƒപി സദ്ഘനമജം
    സർവം യദന്വേതി തത്
    സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ
    യസ്മൈ നമസ്കുർവതേ. 3

    സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ
    യേയം യയാ ധാര്യതേ
    പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
    പ്രാജ്ഞസ്സുഷുപ്തൗ യതഃ
    യസ്യാമാത്മകലാ സ്ഫുരത്യഹമിതി
    പ്രത്യന്തരംഗം ജനൈർ
    യസ്യൈ സ്വസ്തി സമർത്ഥ്യതേ പ്രതിപദാ
    പൂർണ്ണാ ശൃണു ത്വം ഹി സാ. 4

    പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
    ബ്രഹ്മായമാത്മേതി സം-
    ഗായൻ വിപ്ര! ചര പ്രശാന്തമനസാ
    ത്വം ബ്രഹ്മബോധോദയാത്
    പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
    ഗാമി ക്വ കർമ്മാപ്യസത്
    ത്വയ്യധ്യസ്തമതോƒഖിലം ത്വമസി സ-
    ച്ചിന്മാത്രമേകം വിഭുഃ. 5

  • ദേവീപ്രണാമദേവ്യഷ്ടക


    രചന:ശ്രീനാരായണഗുരു

      പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ
    പൂതമാനസ പുരാണപൂരുഷ പുരന്ദരാദിപുരുപൂജിതാ
    സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ
    ശാതശാരദ ശശാങ്കശേഖര ശിവാ ശിവാ ശിവമുദീയതാം. 1

    നീലനീരദനിഭാ നിശാകരനികാശ നിർമ്മലനിജാനനാ
    ലോലലോചന ലലാമശോഭിത ലലാടലാലിത ലലാടികാ
    ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ
    കാലകാല കമനീയകാമുക കലാ കലാപ കലിതാവതാം. 2

    കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
    ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
    ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
    ഡാംഭികാസുരനിശുംഭശുംഭമഥിനീ തനോതു ശിവമംബികാ. 3

    ദാരിതാതിഘന ദാരികാദമിത ദാരുണാഘനിരയശ്ചടാ
    മാരമാരണ മരാ മരാള മണിമത്തരാഗ പരമാനിനീ
    ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ
    രാജരാജരമണീരപാരമിതരാജിതാമല പദാവതാം. 4

    ഹേലയാസ്വദിത ഹാലയാകുലിതകാലയാ മലിന ശ്രീലയാ
    വ്രീലയാ പലിത ഫാലയാ വിമലമാലയാ സമരവേലയാ;
    സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ
    പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 5

    രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ
    ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ
    ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ
    പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 6

    ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ
    ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ
    വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ
    പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ. 7

    സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
    ശോഷശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
    സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
    ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ. 8

  • ശ്രീകൃഷ്ണദർശനം (മുക്തകം)


    രചന:ശ്രീനാരായണഗുരു
      ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും
    സത്തിൽ തിരോഭൂതമായ്
    പിയൂഷധ്വനി ലീനമായ്ച്ചുഴലവും
    ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തിൽ
    പ്രകാശിക്കുമ-
    ക്കായാവിൻ മലർമേനി കൗസ്തുഭമണി
    ഗ്രീവന്റെ ദിവ്യോത്സവം.

  • തേവാരപ്പതികങ്കൾ


    രചന:ശ്രീനാരായണഗുരുതമിഴിലെ തേവാരം എന്ന സ്തോത്രരചനാരീതിയിൽ എഴുതപ്പെട്ട കൃതി. അഞ്ചു പതിക(ദശകം)ങ്ങളിലായി അമ്പതു പാട്ടുകൾ അടങ്ങുന്നു. നായിനാർപ്പതികം എന്നറിയപ്പെടുന്ന ആദ്യത്തെ പതികം 1887-ൽ അരുമന്നൂരിൽ നായനാർകോവിൽ പണിതപ്പോൾ എഴുതിയതാണ്‌

    പതികം ഒന്ന്

    ഞാനോതയമേ! ഞാതുരുവേ!
    നാമാതിയിലാ നർക്കതിയേ!
    യാനോ നീയോ ആതിപരം,
    യാതായ് വിടുമോ പേചായേ;
    തേനാർ തില്ലൈച്ചീരടിയാർ
    തേടും നാടാമരുമാനൂർ-
    കോനേ! മാൻനേർ വിഴി പാകം
    കൊണ്ടായ് നയിനാർ നായകമേ!       1

    ആൾവായ് നീയെന്നാവിയൊടീ-
    യാക്കൈ പൊരുൾ മുമ്മലമുതിരും
    തേൾവായിടൈയിറ്റിരിയാമ-
    റ്റേവേ കാവായ് പെരിയോവേ!
    നാൾ വാടന്തം നരുനരെന
    നെരുക്കിൻറതു പാരരുമാനൂർ
    നാൾവാണിൻറാടാരായോ
    നാതാ, നയിനാർ നായകമേ!       2

    ഉരുവായരുവായരുവുരുവാ-
    യൊന്റായ് പലവായുയിർക്കുയിരായ്
    തെരുളായരുളായ് തേരുരുണി-
    ന്റിടമായ് നടുമാത്തിരൈ വടിവായ്
    ഇരുളായ് വെളിയായികപരമാ-
    യിൻറായന്റായരുമാനൂർ
    മരുവായ് വരുവായെനൈയാൾവായ്
    നാതാ, നയിനാർ നായകമേ!       3

    വാനായ് മലൈയായ് വാടിയിനും
    വാണാൾ വീണായഴിയുമുനെൻ
    ഊനായുയിരായുടയോനായ്
    ഒൻറായ് മൂൻറായ് വാരായോ
    കാനായനലായ് കനൈ കടലായ്
    കാരായ് വെളിയായരുമാനൂർ
    താനായ് നിർക്കും തർപരമുൻ
    താൾ താ നയിനാർ നായകമേ!       4

    പൂവായ് മണമായ് പുണരചമായ്
    പൊടിയായ് മുടിയായ് നെടിയോനായ്
    തീവായുരുവായ് തിരിചിയമായ്
    തേനാരമുതായ് തികഴ്കിൻറായ്
    നീ വാ കാവായെനൈയാൾവായ്
    നിത്താ! ചിത്തായരുമാനൂർ
    തേവാ! മൂവാ മുതൽവോനേ!
    തേനേ! നയിനാർ നായകമേ!       5

    അരിയും വിതിയും തേടിയിനും
    അറിയാ നെറിയായെരിവുരുവായ്
    മരിയാമറിമാനിടവടിവായ്
    മരിയാതേയിനി വാ കാവായ്
    പിരിയാതെനൈയാൾവായ് തേവ
    പ്പിരിയ പ്പെരിയോയരുമാനൂർ
    പുരിവാഴ്ന്തരുളീടും കോവേ!
    പൂവേ! നയിനാർ നായകമേ!       6

    അൻറോയിൻറോ യമതൂതർ-
    ക്കൻറേ നിന്റാടാരായോ
    കുൻറേ! കുടൈയേ! കോതനമേ!
    കോവേ! കാവായ് കുലതേവേ!
    അൻറേയിൻറേയാരടിയേ
    നായേ നീയേയരുമാനൂർ
    നിൻറായ് നിൻറാടാരായോ
    നാതാ! നയിനാർ നായകമേ!       7

    നിൻറാരടിചേരടിയാർതം
    നിന്താതിയെലാം നീക്കി നിതം
    ചന്താനമതായ് നിന്റാളും
    ചന്താപമിലാ നൻമയമേ!
    വൻ താപമിലാതെൻ മുൻ നീ
    വന്താൾ വായേയരുമാനൂർ-
    നന്റായ് നിൻറാടാരായോ
    നാതാ! നയിനാർ നായകമേ!       8

    പൊന്നേ! മണിയേ! മരകതമേ!
    പൂവേ! മതുവേ! പൂമ്പൊടിയേ!
    മന്നേ! മയിലേ! കുയിലേ! വൻ-
    മലൈയേ! ചിലൈയേ! മാനിലമേ!
    എന്നേയിനിയാൾവായ് നീയേ-
    യെളിയേൻ നായേനരുമാനൂർ
    തന്നന്തനിയേ നിൻറായ് നിൻ-
    താൾതാ നയിനാർ നായകമേ!       9

    കല്ലോ മരമോ കാരയമോ
    കടിനം നന്നെഞ്ചറിയേൻ യാൻ
    അല്ലോ പകലോ ഉന്നടി വി-
    ട്ടല്ലോകലമായ് നിൻറടിയേൻ
    ചൊല്ലാവല്ലാ ചുരുതി മുടി-
    ച്ചൊല്ലാവല്ലായരുമാനൂർ-
    നല്ലാർമണിമാതവ! കാവായ്
    നാതാ! നയിനാർ നായകമേ! 10

    പതികം ഒന്ന്

    1 എങ്കും നിറൈന്തെതിരറ്റിമയാതവ-
    രിൻ പുറു ചിർചുടരേ!
    പൊങ്കും പവക്കടലിർപ്പടിയാത പടിക്കു-
    ന്നരുൾ പുരിവായ്!
    തിങ്കറ്റിരുമുടിയിറ്റികഴും തിണ്ണിയ
    തേചോമയാനന്തമേ!
    തങ്കക്കൊടിയേ! നമൈ തടുത്താട്-
    കൊൾവായ് നീ കരുണാനിതിയേ!
    2 തീയേ തിരുനീറണിയും തിരുമേനിയി-
    റ്റിങ്കളൊളി മിളിരും
    നീയേ നിരയക്കടലിൽ കനിമഞ്ചനം
    ചെയ്യാതരുൾ പുരിവായ്
    കായും പുനലും കനിയും കനൽവാ
    തൈവത്തെയ് നിനൈന്തരുന്തിക്കണ്ണീർ
    പായും പടി പടിയിൽ പരമാനന്തം
    പെയ്യും പരഞ്ചുടരേ!
    3 ചുടരേ ചുടർ വിട്ടൊളിറും ചുരർ
    ചൂഴ്ന്തിരുക്കും ചുരവിച്ചുടർ ചൂഴ്-
    ക്കടലേ മതി കങ്കൈയരവങ്കടങ്കു-
    ങ്കവരി വിരിചടൈയായ്
    വിടമുമുതം കനിയും മിടർ
    കിലനായിനവനിമിചൈ
    കുടികൊതിനാലെൻ കൊൽ
    കൊൻറലരണിന്തു കൂവും കുയിലേ!
    4 കുയിൽവാണി കുരുമ്പൈ മുലൈയുമൈ
    കൂടി നിൻറാടും കരുമണിയേ!
    മയിൽവാകനൻ വന്തരുളും മണിമന്തിരം-
    കോൾമയിർ മേനിയനേ!
    കയർക്കണ്ണിയർ കൺകൾ മൂൻറും
    കതിർ തിങ്കളുമങ്കിയുമങ്കൊളിരും
    പുയങ്കം പുനലും ചടൈയും പുലൈ-
    നായിനേർക്കമ്പുവിയിർ പുലനേ!
    5 പുലനറ്റുപ്പൊറികളറ്റുപ്പരിപൂരണ-
    പോതം പുകൻറ പുത്തേ-
    ളുലകറ്റുടലോടുയിരുള്ളമടങ്കു-
    മിടങ്കൊടുരുംപൊഴിന്ത
    നിലൈ പെറ്റു നിരഞ്ചനമാകി നിരുപാതികൈ-
    നിത്തിരൈക്കടലേ
    അലൈ പൊങ്കിയടങ്കി മടങ്കിയല-
    ങ്കോലമാകാതരുൾ പുരിവായ്.
    6 വായിർക്കുടമെന വരമ്പില പവ-
    ക്കടലിർപടിന്തങ്കുമിങ്കും
    നായികടേതെനും നട്ടന്തിരിയാത-
    നുക്കിരകം നൽകിടുവായ്
    പായുമ്മിരുകമും പരചും പടർപൊ-
    ങ്കരവിൻ പടമുഞ്ചടൈയിർ
    ചായും ചിറുപിറൈയും ചരണങ്കളും
    ചറുവം ചരൺ പുരിവാം.
    7 പുരിവായിർ പുതൈന്തു മുന്നം പൊൻ-
    മലൈയൈ ചിലൈയായ് കുനിത്തുപ്പൂട്ടി
    പുരിമൂൻറുമെരിത്ത പുരാനുമ്പർ തമ്പിരാ-
    നെൻ പെരുമാൻ പൊതുവായ്
    പുരിയുന്നടനപുവിയിർ പുലൈ നായിനേ-
    നമ്പുതിയിറ്റിരൈ പോ-
    റ്റിരിയും ചകന്മായൈച്ചിക്കിത്തെരിന്തില-
    നന്തോ ചെമ്മേനിയനേ!
    8 ചെമ്മേനി ചിവപെരുമാൻ ചിരമാലൈയണിന്തു
    ചെങ്കോൽ ചെലുത്തി
    ചെമ്മാന്തിരം വേരറുപ്പോൻ തിരുമന്തിരത്താൽ ചെമ്മൈചെരുക്കറുപ്പോൻ
    പെമ്മാൻ പിണക്കാടനെൻറും പെരുമ്പിത്ത-
    നെൻറും പെരിയോർ പെയരി-
    ട്ടിമ്മാനിടവീട്ടിലണൈന്തുമുയ്യും വകൈ-
    യെങ്ങനന്തോയിയമ്പായ്.
    9 ഇയമ്പും പതമും പൊരുളുമിറൈ-
    യിൻറിയിരുക്കുമിന്ത
    വിയപ്പൻ വെളിവാനതെങ്ങൻ വിളൈയാത
    വിളൈയും വിതിയെൻകൊലോ
    ചെയിക്കും വഴിയെങ്ങനെങ്കൾ ചെമ്പൊർ-
    ച്ചോതിയേ! യെൻമയരറുക്കും-
    തയൈക്കെന്ന കൈമാറു ചെയ്വേൻ തയാ
    വാരിതിയേ തരമിറ്റമിയേൻ.
    10 തമിയേൻ തവം ചെയ്തറിയേൻ ചപാനായ-
    കർ ചന്നിതിക്കേ തിനമും
    കവിയേൻ കഴൽ കു കൈകൂപ്പിക്കടൈ-
    ക്കണ്ണീർ വാർത്തുക്കനിന്തുമിലേൻ
    നവിൻമാലൈപ്പുനൈന്തുമിലേൻ നാല്വർ
    നാവലർ ചൂടും തിരുവടിക്കും
    പുവി മീതെനൈയേ വകുത്തായ് പുലൈനാ-
    യേൻ പിഴൈപ്പതെങ്ങൻ പുകല്വായ്

About Us

Sree Narayan Devasom Trust is an organization aimed to present Gurudev and his ideology Infront of this generation with a scientific perspective.



Related Links

  • About

  • Guru

  • Members

  • Article

  • Activities

Location

Contact Us

SREE NARAYANA DEWASWAM TRUST (SNDT) Reg.No 13 / 2019 QLN PALLIMON, P O KOLLAM 691576 SOUTH INDIA

sndtsince132019@gmail.com

+91 98461 01586
+91 94470 92287
+91 95620 95670
+91 98464 38694

Copyright © SNDT. All Rights Reserved. Handcrafted By: technometrix